ഭോപ്പാൽ : മദ്റസ ബോർഡിന് കീഴിലുള്ള സ്കൂളുകളിൽ പഠിക്കുന്ന അമുസ്ലിം കുട്ടികളെ “മത വിദ്യാഭ്യാസത്തിൽ” പങ്കെടുക്കാൻ നിർബന്ധിക്കാനാവില്ലെന്ന് മധ്യപ്രദേശ് സർക്കാർ.മദ്രസകളിൽ അല്ലെങ്കിൽ മദ്രസ ബോർഡിന് കീഴിൽ എൻറോൾ ചെയ്ത കുട്ടികൾക്ക് അവരുടെ മാതാപിതാക്കളുടെ സമ്മതത്തോടെ മാത്രമേ മതപഠനത്തിലോ പ്രവർത്തനങ്ങളിലോ പങ്കെടുക്കാൻ കഴിയൂ എന്ന് മധ്യപ്രദേശ് സർക്കാരിൻ്റെ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നു .
കൂടാതെ, മദ്രസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളിൽ ചേരുന്ന അമുസ്ലിം കുട്ടികളുടെ സർവേ നടത്താനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ്റെ (NCPCR) ശുപാർശയെ തുടർന്നാണ് ഈ നടപടി അതെ സമയം മദ്രസകൾക്ക് സംസ്ഥാന സർക്കാരിൽ നിന്ന് ഗ്രാൻ്റ് ലഭിക്കുന്നതിന് വേണ്ടിയാണ് മുസ്ലീം ഇതര കുട്ടികളെ മദ്രസകളിൽ ചേർക്കുന്നതെന്ന് എൻസിപിസിആർ നേരത്തെ അവകാശപ്പെട്ടിരുന്നു.അതിൻ്റെ അവകാശവാദം അനുസരിച്ച്, വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി അമുസ്ലിം കുട്ടികളെ മദ്രസകളിൽ ചേർക്കുന്നു, അങ്ങനെ അവർക്ക് സംസ്ഥാന സർക്കാരിൽ നിന്ന് കൂടുതൽ ഗ്രാൻ്റുകൾ ലഭിക്കുമെന്നാണ് വിവരം .
” മുസ്ലിംഇതര സമുദായത്തിൽപ്പെട്ട കുട്ടികൾ മദ്രസകളിൽ ചേർന്നതായി കണ്ടെത്തിയാൽ, അവരുടെ ഗ്രാൻ്റുകൾ റദ്ദാക്കുകയും അവരുടെ രജിസ്ട്രേഷനും റദ്ദാക്കുകയും ചെയ്യും,” നോട്ടീസിൽ പറയുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി, അമുസ്ലിം കുട്ടികളുടെ പേരുകൾ മദ്രസകളിൽ ചേർത്തതായി കണ്ടെത്തിയ നിരവധി സംഭവങ്ങൾ മധ്യപ്രദേശിൽ വ്യത്യസ്ത സമയങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .മധ്യപ്രദേശിലെ മദ്റസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളിൽ 9,000ത്തിലധികം ഹിന്ദു കുട്ടികൾ ചേർന്നതായി ഈ വർഷം ജൂണിലെ എൻ.സി.പി.സി.ആർ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തുടർന്ന് സർവേ നടത്തണമെന്ന് മോഹൻ യാദവിൻ്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനോട് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
English Summary: Non-Muslim children not to be forced to participate in religious education, says Madhya Pradesh Govt
