- This is a random post
- പത്താം ക്ലാസുകാർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം
- 1.24 കോടി ; വയനാടിനൊപ്പം കുടുംബശ്രീയും
- അമീബിക് മസ്തിഷ്ക ജ്വരം ; ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി
- അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കണം : മന്ത്രി
- ഓണത്തിന് രണ്ട് മാസത്തെ ക്ഷേമപെൻഷൻ
- നാല് ദിവസത്തെ സൗജന്യ ഡാറ്റയും കോളും
- സംഘടിത കുറ്റകൃത്യങ്ങൾ ? ടെലഗ്രാം മേധാവി പവേല്‍ ദുരോവ് അറസ്റ്റില്‍
Author: liv3M4layala
കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിന് സമീപം ശക്തമായ ഭൂചലനം. തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം.4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ പ്രശസ്തമായ ഹോളിവുഡ് പ്രദേശത്ത് നിന്നും ഗ്രിഫിത്ത് ഒബ്സർവേറ്ററിയിൽ നിന്നും വളരെ അകലെയുള്ള ഹൈലാൻഡ് പാർക്കിന് സമീപമാണ്. റിക്ടർ സ്‌കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പിന്നീട് 4.4 ആയി രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഏകദേശം 12:20 PST (20:20 BST) ന്, യുഎസ് ജിയോളജിക്കൽ സർവേ പ്രകാരം. സമീപ നഗരങ്ങളായ പസഡെന, ഗ്ലെൻഡേൽ എന്നിവിടങ്ങളിലും മാൻഹട്ടൻ ബീച്ച്, എൽ സെഗുണ്ടോ തുടങ്ങിയ പ്രദേശങ്ങളിലെ തീരപ്രദേശങ്ങളിലേക്കും പ്രകമ്പനം അനുഭവപ്പെട്ടു.അതെ സമയം സുനാമി മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കെട്ടിടങ്ങൾക്കോ മറ്റോ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്ന് ഉദ്യോഗസ്ഥർ നിരീക്ഷിച്ചുവരുന്നു. എന്നാൽ ഇതുവരെ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നഗരത്തിലെ 106 ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ജീവനക്കാർ ഗ്രേറ്റർ ലോസ് ഏഞ്ചൽസ് ഏരിയയിൽ ഘടനാപരമായ നാശനഷ്ടങ്ങൾ അറിയാൻവേണ്ടി സമ്പൂർണ സർവേ…
ഇന്ത്യൻ സിനിമയിലെ പ്രണയത്തിൻ്റെ പ്രതീകമായി മാറിയ തൻ്റെ ഐക്കണിക് പോസിൻ്റെ ഉത്ഭവം വെളിപ്പെടുത്തി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. കൈകള്‍ രണ്ടും നിവര്‍ത്തി നില്‍ക്കുന്ന കിംഗ് ഖാൻ ഷാരൂഖ് ഖാന്റെ ആ ‘ഐക്കോണിക് പോസ്’ ആർക്കാണ് അറിയാത്തത്. റൊമാന്റിക് നായകനെ ഓർക്കുമ്പോൾ തന്നെ ഈ പോസ് തന്നെയാകും ഏവരുടെയും മനസിലേയ്ക്ക് ഓടിയെത്തുക. 58-കാരനായ നടൻ 77-ാമത് ലോകാർനോ ഫിലിം ഫെസ്റ്റിവലിലെ ഒരു തത്സമയ സംവാദത്തിനിടെ, തൻ്റെ ഐക്കോണിക് പോസ് കാണിക്കാൻ വെല്ലുവിളിച്ചത് . എന്നാൽ ഈ പോസ് എങ്ങനെ ഉണ്ടായി എന്നുള്ള ചോദ്യത്തിന് മറുപടി നൽകിയിരിക്കയാണ് കിംഗ് ഖാൻ. കൊറിയോഗ്രാഫര്‍ സരോജ് ഖാൻ ആണ് തനിക്ക് വേണ്ടി അത് കണ്ടെത്തിയത് എന്ന് ഷാരൂഖ് പറയുന്നു . അതിന് സരോജ് ഖാനോട് നന്ദി പറയുകയാണ് ഷാരൂഖ് ഖാൻ. “ഒരിക്കല്‍ ഒരു രാത്രി മുഴുവൻ താൻ ഒരു നൃത്തച്ചുവടുകള്‍ പരിശീലിക്കാൻ ശ്രമിച്ചു. എന്നിട്ടും ആ നൃത്തത്തിന്റെ പോസ് തനിക്ക് ശരിയായില്ല. . അതിനാല്‍ സരോജ്…
പാരീസ്: പാരീസിൽ ഒളിന്പിക്സിന് കൊടിയിറങ്ങി .ജൂലൈ 24 ന് ആരംഭിച്ച് ഇന്നു പുലർച്ചവരെ നീണ്ട നടന്ന സമാപന സമ്മേളനത്തോടെയാണ് 33-ാം ഒളിന്പിക്സ് ശുഭകരമായി പര്യവസാനിച്ചത്.പാരീസിന് പുറമേ 16 ഫ്രഞ്ച് നഗരങ്ങളും ഒളിന്പിക്സിന് വേദിയായി. 32 കായിക ഇനങ്ങളിലായി 329 മത്സരങ്ങളാണ് നടന്നത്. റെഫ്യൂജി ഒളിന്പിക് ടീമടക്കം 206 വ്യത്യസ്ത പതാകയ്ക്കു കീഴിലുള്ളവർ പാരീസ് ഒളിന്പിക്സിനെത്തി. 10,714 താരങ്ങളാണ് ഫ്രഞ്ചു മണ്ണിൽ ഒളിന്പിക് മെഡലിനായി പോരാടിയത്.ഒരു വെള്ളിയും അഞ്ചു വെങ്കലവുമായി ആറു മെഡലാണ് ഇന്ത്യയുടെ സമ്പാദ്യം. 40 സ്വർണം, 44 വെള്ളി, 42 വെങ്കലം എന്നിങ്ങനെ 126 മെഡലുമായി അമേരിക്ക ഓവറോൾ ചാന്പ്യൻപട്ടം നിലനിർത്തി. 40 സ്വർണം, 27 വെള്ളി, 24 വെങ്കലം എന്നിങ്ങനെ 91 മെഡലുമായി ചൈന രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തു. സമാപനച്ചടങ്ങിൽ പി.ആർ.ശ്രീജേഷും മനു ഭാക്കറും ഇന്ത്യൻ പതാക വഹിച്ച് രാജ്യത്തിന് അഭിമാനമായി. അടുത്ത ഒളിന്പിക്സിനു വേദിയാകുന്ന ലോസ് ആഞ്ചലസിൽ നഗരത്തിന്റെ മേയർ കരൻ ബാസ്, പാരീസ് മേയർ…
പാറ്റ്ന: ബീഹാറിൽ ബാബ സിദ്ധേശ്വര്‍ നാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേര് മരിച്ചു. 35 ലേറെ പേര്‍ക്ക് പരിക്ക്. ബിഹാര്‍ ജെഹാനാബാദ് ജില്ലയിലെ ബാരാവര്‍ കുന്നുകളിലാണ് ക്ഷേത്രം. പരിക്കേറ്റവരെ മഖ്ദുംപൂരിലെയും ജഹാനാബാദിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഒന്നിനാണ് അപകടമുണ്ടായത്. പ്രത്യേക പൂജ നടക്കുന്ന സമയം ക്ഷേത്രത്തിനുള്ളില്‍ തിരക്ക് വര്‍ധിക്കുകയായിരുന്നു. എന്നാൽ മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ജഹാനാബാദ് ജില്ലാ മജിസ്‌ട്രേറ്റ് അലങ്കൃത പാണ്ഡെ അറിയിച്ചു. ജെഹാനാബാദിലെ സബ് ഡിവിഷണൽ ഓഫീസർ വികാസ് കുമാർ അനുശോചനം രേഖപ്പെടുത്തുകയും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെങ്കിലും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്തു. അതേസമയം, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ജഹാനാബാദ് ജില്ലാ മജിസ്‌ട്രേറ്റ് അലംകൃത പാണ്ഡെ പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ മജിസ്‌ട്രേറ്റും പോലീസ് സൂപ്രണ്ടും സ്ഥലം സന്ദർശിച്ചതായി ജഹാനാബാദിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ദിവാകർ കുമാർ വിശ്വകർമ അറിയിച്ചു. മരിച്ചവരെ തിരിച്ചറിയാനും കുടുംബാംഗങ്ങളെ അറിയിക്കാനുമുള്ള…
ചെന്നൈ: വയനാട്ടിൽ നാശം വിതച്ച ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ തമിഴ് നടനും സംവിധായകനുമായ ധനുഷ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. 25 ലക്ഷം രൂപയാണ് താരം സംഭാവന നൽകിയത് .നടനും സംവിധായകനുമായ സുബ്രഹ്മണ്യം ശിവയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിൽ പങ്കുവച്ചത് . ധനുഷ് അഭിനയിച്ച് സംവിധാനം ചെയ്ത ‘രായന്’ എന്ന ചിത്രമാണ് അവസാനം ഇറങ്ങിയത്. നൂറിലേറെ മരണം സംഭവിച്ച വയനാട്ടിൽ ജൂലായ് 30 നാണ് പ്രകൃതി ദുരന്തം നടന്നത്, അതെ സമയം, ധനുഷിന് പുറമെ വിജയ്, നയൻതാര, സംവിധായകൻ വിഘ്നേഷ് ശിവൻ തുടങ്ങിയ തമിഴ് താരങ്ങൾ, പ്രഭാസ്, അല്ലു അർജുൻ, ചിരഞ്ജീവി, രാം ചരൺ, രശ്മിക മന്ദാന തുടങ്ങിയ തെലുങ്ക് അഭിനേതാക്കളും മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ മലയാള നടന്മാരും സംഭാവന നൽകിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ മോഹൻലാൽ വയനാട്ടിലും എത്തിയിരുന്നു. English Summary : Dhanush donates Rs 25 lakhs to Wayanad.
രാജസ്ഥാനിൽ കനത്ത മഴയെ തുടർന്ന് 17 പേർ മരണത്തിന് കീഴടങ്ങി. തലസ്ഥാനമായ ജയ്പൂരിലെ കനോട്ട അണക്കെട്ടിലെ വെള്ളപ്പൊക്കത്തിൽ അഞ്ച് പേർ മുങ്ങി മരിച്ചു.കിഴക്കൻ രാജസ്ഥാനിലെ കരൗലി ജില്ലയിലെ കരൗലിയിലും ഹിന്ദുവാനിലും ശനിയാഴ്ച രാത്രി മുതൽ തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്നാണ് വെള്ളപ്പൊക്കം. ഭരത്പൂരിലെ നദിയിൽ കുളിക്കാനിറങ്ങിയ ശ്രീനഗർ ഗ്രാമത്തിലെ ഏഴ് യുവാക്കൾ മുങ്ങിമരിച്ചു. കാണാതായവരെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് അധികൃതർ പറഞ്ഞു. പവൻ സിംഗ് ജാദവ് (20), സൗരഭ് ജാദവ് (18), ഗൗരവ് ജാദവ് (16), ഭൂപേന്ദ്ര ജാദവ് (18), ശന്തനു ജാദവ് (18), ലക്കി ജാദവ് (20), പവൻ ജാദവ് (22) എന്നിവരാണ് മരിച്ചത് . ജുൻജുനുവിലെ മെഹ്റാന ഗ്രാമത്തിലെ കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങിമരിച്ചു. സാൻവ്ലോഡ് സ്വദേശികളാണ് ഇവർ. അനൂജ് മേഘ്വാൾ (22), ബൾകേഷ് (21), അനുജ് കുമാർ (20) എന്നിവരാണ് മരിച്ചത്. കരൗലിയിൽ, കനത്ത മഴയിൽ തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി അച്ഛനും മകനുമായ സക്കീർ…
മംഗളൂരു: അബുദാബിയിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പുതിയ സര്‍വീസ് തുടങ്ങി. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് എല്ലാ ദിവസവും അബുദാബിയിലേക്ക് സര്‍വീസ് ആരംഭിച്ചത്. ഓഗസ്റ്റ് 9 മുതലാണ് പ്രതിദിന സര്‍വീസിന് തുടക്കമിട്ടത് . ഇന്‍ഡിഗോയുടെ 6 ഇ 1442 വിമാനം രാത്രി 9.40ന് അബുദാബിയിലേക്ക് ഉദ്ഘാടന പറക്കല്‍ നടത്തി. ആദ്യ യാത്രയില്‍ 180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതോടെ മംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് രണ്ട് പ്രതിദിന സര്‍വീസുകളാണ് അബുദാബി വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുക. English Summary: IndiGo has started a new daily flight service to Abu Dhabi
വീട്ടിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ മുൻ എംഎൽഎയുടെ ഭാര്യ കൊല്ലപ്പെട്ടു.മണിപ്പൂരിലെ കുകി-സോമി ആധിപത്യമുള്ള കാംങ്‌പോക്പി ജില്ലയിലാണ് സംഭവം.ശനിയാഴ്ച വൈകുന്നേരമാണ് മുൻ സൈകുൽ എംഎൽഎ യാംതോങ് ഹാക്കിപ്പിൻ്റെ വീടിനോട് ചേർന്നുള്ള വീടിന് നേരെ ബോംബ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ പരിക്കേറ്റ ഹോക്കിപ്പിൻ്റെ രണ്ടാം ഭാര്യ ചാരുബാലയെ സൈകുലിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങിയതായി അധികൃതർ അറിയിച്ചു. വീടിന് പുറത്തെ മാലിന്യകൂമ്പാരത്തിൽ നിന്നാണ് ബോംബ് പൊട്ടിത്തെറിച്ചത്. മാലിന്യം കത്തിക്കുമ്പോൾ സ്ഫോടനമുണ്ടാവുകയായിരുന്നു. സംഭവസമയം ഹാക്കിപ് വീടിനകത്തായിരുന്നതിനാൽ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സപം ചാരുബാലയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണം സംഭവിച്ചത്. അതേസമയം, സ്ഫോടനത്തിന് പിന്നിൽ കുടുംബപ്രശ്നങ്ങളാണോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി . യാംതോങ് ഹാക്കിപ് അടുത്തിടെ ബന്ധുവിൽ നിന്ന് സ്ഥലം വാങ്ങിയിരുന്നു. ഇതേതുടർന്ന് തർക്കവും കേസും നിലനിൽക്കുന്നുണ്ട്. സ്‌ഫോടനം നടക്കുമ്പോൾ ഹോക്കിപ്പും വീട്ടിലുണ്ടായിരുന്നെങ്കിലും സംഭവത്തിൽ അദ്ദേഹത്തിന് പരിക്കില്ല. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. English Summary : Bomb Blast At Home…
തിരുവനന്തപുരം: മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ് നൽകാൻ സർക്കാർ തീരുമാനം . വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികളില്‍ നാല് ആൾക്ക് ഒന്ന് എന്ന കണക്കില്‍ കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി കിറ്റുകള്‍ നല്‍കും. 5.87 ലക്ഷം പേര്‍ക്കാണ് കിറ്റ് ലഭിക്കുക. അതെ സമയം 35 കോടി രൂപയാണ് സർക്കാരിന് ചെലവു വരുന്നത്. ഇത്തവണത്തെ സപ്ലൈകോ ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിര്‍വഹിക്കും. ഓണച്ചന്തകൾ അടുത്ത മാസം 4ന് തുടങ്ങും. എല്ലാ ജില്ലകളിലും ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും. ഒരു നിയമസഭാ മണ്ഡലത്തില്‍ ഒന്നു വീതവും ചന്തകള്‍ ഉണ്ടാകും. ഉത്രാടം നാൾ വരെ ഇവ പ്രവര്‍ത്തിക്കും. ഓണത്തോട് അടുക്കുന്ന അഞ്ച് ദിവസങ്ങളില്‍ പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികളും ഓണച്ചന്തകളിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ഓണത്തിനു പ്രത്യേകമായി അരിയും പഞ്ചസാരയും നല്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണെന്നു ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. ഇതിനു പുറമേ ഒരു നിയമസഭാ മണ്ഡലത്തിൽ ഒന്നു…
നിരവധി പേരുടെ മരണത്തിനിടയാക്കിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തപ്രദേശങ്ങളും ദുരന്തബാധിതരെയും പ്രധാമന്ത്രി നരേന്ദ്ര മോദി നേരിട്ട് കണ്ടത് കഴിഞ്ഞ ദിവസമാണ്. അപകടം നടന്ന് പന്ത്രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനം. ദുരന്തബാധിത പ്രദേശങ്ങള്‍ നടന്ന് കണ്ട പ്രധാനമന്ത്രി വയനാടിന്‍റെ പുനര്‍നിര്‍മ്മാണത്തിന് പണം ഒരു തടസമാകില്ലെന്നും താനും ദുരന്തബാധിതകര്‍ക്ക് ഒപ്പമുണ്ടെന്നും അറിയിച്ചു. ദുരന്തബാധിതരെ സംരക്ഷിക്കേണ്ടത് ഉത്തരവാദത്വമാണെന്നും സര്‍ക്കാരുകൾ ഒരുമിച്ച് നില്‍ക്കണമെന്നും കേന്ദ്രത്തിന് നല്‍കാന്‍ കഴിയുന്ന എല്ലാ സഹായവും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിൽ ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം മേഖലയില്‍ ആകാശ നിരീക്ഷണം നടത്തിയ ശേഷമാണ് കല്‍പറ്റയിൽ നിന്നും റോഡ് മാർഗം ചൂരൽമലയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. കല്‍പറ്റയില്‍ നിന്ന് മേപ്പാടി വഴി 18 കിലോമീറ്റർ റോഡ് മാര്‍ഗം സഞ്ചരിച്ച് ചൂരൽമലയിലെ ദുരന്തഭൂമിയിലെത്തിയ പ്രധാനമന്ത്രി, ദുരന്തബാധിത പ്രദേശങ്ങള്‍ നടന്ന് കണ്ടു.…
Subscribe to Updates
Get the latest creative news from FooBar about art, design and business.