Author: liv3M4layala

ഇന്ത്യൻ ഷൂട്ടിംഗ് ഐക്കൺ അഭിനവ് ബിന്ദ്രയ്ക്ക് ഒളിമ്പിക് പ്രസ്ഥാനത്തിന് നൽകിയ “വിശിഷ്‌ട സംഭാവന” പരിഗണിച്ച് ‘ഒളിമ്പിക് ഓർഡർ’ ലഭിച്ചു. 2008 ലെ ബീജിംഗ് ഗെയിംസിൽ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ടോപ് ഫിനിഷോടെ ഇന്ത്യയുടെ ആദ്യ ഒളിമ്പിക് വ്യക്തിഗത സ്വർണ്ണ മെഡൽ ജേതാവായി മാറിയ ബിന്ദ്രയെ 142-ാം സെഷനിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ബഹുമതി നൽകി ആദരിച്ചു. “ഞാൻ ചെറുപ്പമായിരുന്നപ്പോൾ, ഈ ഒളിമ്പിക് വളയങ്ങളായിരുന്നു എൻ്റെ ജീവിതത്തിന് അർത്ഥം നൽകിയത്,”. രണ്ടു പതിറ്റാണ്ടിലേറെയായി എൻ്റെ ഒളിമ്പിക് സ്വപ്നം പിന്തുടരാൻ കഴിഞ്ഞത് ഒരു പദവിയാണ്. എൻ്റെ അത്‌ലറ്റിക് കരിയറിന് ശേഷം, ഒളിമ്പിക് പ്രസ്ഥാനത്തിലേക്ക് തിരികെ സംഭാവന ചെയ്യാൻ ശ്രമിക്കുന്നത് എൻ്റെ വലിയ അഭിനിവേശമാണ്. അതൊരു പദവിയും ബഹുമതിയുമാണ്,” ബിന്ദ്ര പറഞ്ഞു. ഐഒസി അത്‌ലറ്റ്‌സ് കമ്മീഷൻ വൈസ് ചെയർമാൻ കൂടിയായ അദ്ദേഹം കൂടുതൽ കഠിനാധ്വാനം ചെയ്യാനും ഒളിമ്പിക് പ്രസ്ഥാനത്തിന് സംഭാവനകൾ നൽകാനും ഈ അവാർഡ് തനിക്ക് പ്രചോദനമാകുമെന്നും പറഞ്ഞു. 1975-ൽ സ്ഥാപിതമായ ഒളിമ്പിക്…

Read More

കോഴിക്കോട്: വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് ഡ്രോണ്‍ സര്‍വെ ഇന്നും തുടരും. ഉരുള്‍പൊട്ടലിലെ നാശനഷ്ടം കണ്ടെത്താനാണ് ഡ്രോണ്‍ സര്‍വേ നടത്തുന്നത്. ഉരുള്‍ പൊട്ടലുണ്ടായ അടിച്ചിപ്പാറ മഞ്ഞച്ചീളി ഭാഗത്താണ് സര്‍വേ. കര്‍ഷകര്‍ക്ക് നേരിട്ടുണ്ടായ നാശനഷ്ടം സംബന്ധിച്ചുള്ള പരിശോധനയും നടത്തുന്നുണ്ട്.  അതെ സമയം,നഷ്ടപരിഹാരം സംബന്ധിച്ചുള്ള കര്‍ഷകരുടെ അപേക്ഷകള്‍ ലഭിച്ചു വരുന്നതായി കൃഷി വകുപ്പ് അറിയിച്ചു. വിശദമായ പരിശോധന നടത്തിയ ശേഷം നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്. വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വൻ കൃഷിനാശം സംഭവിച്ച മുച്ചങ്കയം, പന്നിയേരി, പറമ്പടി, കുറ്റല്ലൂർ, മല ഭാഗങ്ങളിൽ വ്യാപക നാശനഷ്ടത്തിൽ വിലപിക്കുകയാണ് കർഷകർ. ജൂലൈ 31ന് ഉണ്ടായ ഉരുൾപൊട്ടലാണ് പ്രദേശത്തുകാരെ തീരാദുരിതത്തിലേക്ക് തള്ളിവിട്ടത്. നിമിഷങ്ങൾകൊണ്ട് പൊട്ടിപ്പുറപ്പെട്ട നിരവധി ഉരുൾപൊട്ടലുകൾ മണ്ണിലർപ്പിച്ച ജീവിത പ്രതീക്ഷകളാണ് തകർത്തതെന്ന് കർഷകർ പറഞ്ഞു. English Summary :  Kozhikode landslide; The drone survey will continue in vilangad

Read More

ന്യൂഡൽഹി: മുൻ വിദേശകാര്യ മന്ത്രി കെ. നട്‌വർ സിംഗ് (93) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു അദ്ദേഹം.കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം.  കോൺഗ്രസ് മുൻ എംപിയായിരുന്ന നട്വർ സിംഗ്, പ്രധാനമന്ത്രി മൻമോഹൻ സിംഗിന്‍റെ നേതൃത്വത്തിലുള്ള ആദ്യ യുപിഎ സർക്കാരിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായിരുന്നു. പാക്കിസ്ഥാനിൽ ഇന്ത്യയുടെ അംബാസഡറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1984-ൽ രാജ്യം അദ്ദേഹത്തിന് പത്മഭൂഷൺ നൽകി ആദരിച്ചു. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് നയതന്ത്രജ്ഞനായിരുന്നു അദ്ദേഹം. നട്വർ സിംഗ് നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 1931-ൽ രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലാണ് നട്വർ സിംഗ് ജനിച്ചത്. ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണും അദ്ദേഹത്തിന് ലഭിച്ചു. 2004-05 ൽ മൻമോഹൻ സിംഗ് സർക്കാരിൽ വിദേശകാര്യ മന്ത്രിയായിരുന്നു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മന്ത്രിസഭയിൽ 1985-86 കാലഘട്ടത്തിൽ സ്റ്റീൽ, മൈൻസ്, കൽക്കരി, കൃഷി എന്നിവയുടെ കേന്ദ്ര സഹമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട് . അതിനുശേഷം, 1986-89 കാലത്ത് വീണ്ടും രാജീവ് ഗാന്ധി സർക്കാരിൻ്റെ കീഴിൽ…

Read More

കഥാപാത്രങ്ങളിൽ പുതുമ പരീക്ഷിച്ച് കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന വിക്രമിന്‍റെ, മറ്റൊരു വിസ്മയ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. വിക്രമിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്ത ചിത്രമാണ് ‘തങ്കലാൻ’. ചിത്രം ഓഗസ്റ്റ് 15 ന് ആഗോള റിലീസായി തിയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട് . അതിന് മുന്നോടിയായി ചിത്രത്തിന്റെ കേരളാ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. അതെ സമയം, വിക്രമിനൊപ്പം പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് ‘തങ്കലാൻ’ കേരളത്തിൽ വിതരണം ചെയ്യുന്നത്. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തങ്കലാന്റെ കേരളത്തിലെ പ്രൊമോഷൻ പരിപാടികൾ റദ്ദാക്കുകയും അതിന് കരുതിയ തുക, ശ്രീ ഗോകുലം മൂവീസും ഈ ചിത്രത്തിന്റെ നിർമ്മാതാക്കളായ സ്റ്റുഡിയോ ഗ്രീനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും ചെയ്തു. പ്രശസ്ത തമിഴ് നടൻ പശുപതിയും ചിത്രത്തിൽ വേഷമിടുന്നുണ്ട് . സെൻസറിംഗ് പൂർത്തിയായപ്പോൾ യു/എ സർട്ടിഫിക്കറ്റ് തങ്കലാന് ലഭിച്ചത്. ജി വി പ്രകാശ് കുമാർ…

Read More

വയനാട് ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായവർക്കുള്ള പുനരധിവാസത്തിനുള്ള സാമ്പത്തിക പിന്തുണയും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള സഹായങ്ങളും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരന്ത മേഖല സന്ദർശിക്കാൻ എത്തിയ പ്രധാനമന്ത്രിക്കു മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇത് ഉൾപ്പെടെ കേരളത്തിന്റെ ആവശ്യങ്ങൾ അവതരിപ്പിച്ചു. പ്രധാനമന്ത്രിയോട് ദുരന്തന്തിന്റെ വ്യാപ്തി വിശദീകരിച്ച ശേഷം മുഖ്യമന്ത്രി അവ കുറിപ്പായി കൈമാറി. നാശനഷ്ടങ്ങളുടെ വിശദമായ കണക്കെടുപ്പ് നടന്നുവരികയാണ്. ആയിരക്കണക്കിന് കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ദുരന്തവുമായി ബന്ധപ്പെട്ട വിശദമായ നിവേദനം സംസ്ഥാനം കേന്ദ്ര സർക്കാരിന് പിന്നീട് സമർപ്പിക്കും- മുഖ്യമന്ത്രി വ്യക്തമാക്കി.. ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഘാതം സംസ്ഥാനത്തെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് അടിക്കടിയുണ്ടാകുന്ന പ്രവചനാതീതമായ പ്രകൃതി ദുരന്തങ്ങൾ. ഈ വർഷത്തെ വേനൽക്കാലത്ത് നേരിട്ട ഉഷ്ണതാപം സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമാണ്. കൂടാതെ പെട്ടെന്നുണ്ടായ അതിതീവ്ര ഉരുൾപൊട്ടലിനും ഇടയാക്കിയത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതമാണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടായ ഇത്തരം അപ്രതീക്ഷിത പ്രകൃതിക്ഷോഭങ്ങൾ നേരിടാൻ മതിയായ സജ്ജീകരണങ്ങൾ കേരളത്തിന് ആവശ്യമാണ്. ഈ…

Read More

ധാക്ക: ഇടക്കാല സർക്കാരിനെ നയിക്കാൻ നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് അധികാരമേറ്റിട്ടും കടുത്ത സംഘർഷത്തിൽ ബംഗ്ലാദേശ്. ചീഫ് ജസ്റ്റിന്‍റെ രാജിക്കായുള്ള പ്രക്ഷോഭമാണ് ഏറ്റവും പുതുതായി വന്ന വാർത്ത . ചീഫ് ജസ്റ്റിന്‍റെ രാജി ആവശ്യപ്പെട്ട് സുപ്രീം കോടതി വളഞ്ഞടക്കം വിദ്യാർഥി പ്രക്ഷോഭം അതിശക്തമാകുകയായിരുന്നു. എല്ലാ ജഡ്ജിമാരുടെയും രാജി ആവശ്യപ്പെട്ട് സുപ്രീം കോടതിയെ ഘെരാവോ ചെയ്യുകയായിരുന്നു സമരാനുകൂലികൾ. ഇതിന് പിന്നാലെ സുപ്രീം കോടതിയിൽ നിന്ന് ഒളിച്ചോടിയ ചീഫ് ജസ്റ്റിസ് ഉബൈദുൾ ഹസൻ രാജി പ്രഖ്യാപിക്കുകയും ചെയ്തു. സുപ്രീം കോടതി ജഡ്ജിമാർക്ക് രാജിവെക്കാൻ സമരക്കാർ ഒരു മണിക്കൂർ സമയം നൽകിയെന്നാണ് റിപ്പോർട്ട്. സമയപരിധിക്ക് മുമ്പ് രാജിവെച്ചില്ലെങ്കിൽ അവരുടെ വസതികൾ ഉപരോധിക്കുമെന്ന് സമരക്കാർ സുപ്രീം കോടതി ജഡ്ജിമാർക്ക് മുന്നറിയിപ്പ് നൽകി. സംഘർഷം രൂക്ഷമാകുമെന്ന സാഹചര്യത്തിൽ ചീഫ് ജസ്റ്റിസ് കെട്ടിടം വിട്ടിരിക്കാമെന്നും നൂറുകണക്കിന് പ്രതിഷേധക്കാർ സുപ്രീം കോടതിക്ക് ചുറ്റും മാർച്ച് നടത്തുകയും ചെയ്തതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു . സുപ്രീം കോടതിക്ക് പുറത്ത് തടിച്ചുകൂടിയ അഭിഭാഷകരും പ്രതിഷേധക്കാരിൽ ഉൾപ്പെടുന്നു.…

Read More

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ചൂരൽമലയിലേക്ക് പുറപ്പെട്ടു.കല്‍പ്പറ്റ എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ അദ്ദേഹം റോഡുമാർഗമാണ് ചൂരൽമലയിലേക്ക് തിരിച്ചത്. ബെയ്‌ലി പാലം സന്ദർശിക്കുന്ന പ്രധാനമന്ത്രി വിവിധ രക്ഷാസേനകളെ പ്രശംസിക്കും. തുടർന്ന് ദുരിതാശ്വാസക്യാമ്പിലും ആശുപത്രിയിലും കഴിയുന്നവരുമായി മോദി സംസാരിക്കും. ശേഷം വയനാട് കളക്ടറേറ്റില്‍ എത്തുന്ന അദ്ദേഹം അവലോകനയോഗത്തില്‍ പങ്കെടുക്കും. അതെ സമയം ദുരന്തത്തിന്റെ ഭീകരത നേരിട്ട് കണ്ട മോദി ആദ്യം പോയത് വെള്ളാർമല സ്കൂളിലേക്കാണ്. സ്കൂൾ റോ‍ഡിന്റെ ഭാഗത്തെത്തിയ പ്രധാനമന്ത്രി ദുരിതബാധിതരായ കുട്ടികളെക്കുറിച്ചു ചോദിച്ചറിഞ്ഞു. ദുരിത മേഖല നടന്നു കണ്ട പ്രധാനമന്ത്രി ആദ്യം ആവശ്യപ്പെട്ടത് സ്കൂൾ കാണണമെന്നായിരുന്നു. സ്കൂളിന്റെ പരിസരത്തെ തകർന്ന വീടുകളും മോദി കണ്ടു. കുട്ടികൾക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും അനാഥരായ കുട്ടികളെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. കുട്ടികളെ ഇനി എവിടെ പഠിപ്പിക്കുമെന്നും അദ്ദേഹം ചോദിച്ചു. എത്ര കുട്ടികൾ ദുരന്തത്തിന്റെ ഭാഗമായി എന്നും എത്ര പേർക്ക് രക്ഷപ്പെടാൻ സാധിച്ചുവെന്നും മോദി ചോദിച്ചു മനസ്സിലാക്കി. എഡിജിപി…

Read More

ഗാസ: ഗാസയിൽ വീണ്ടും സ്കൂൾ കെട്ടിടത്തിന് നേരെ ഇസ്രയേൽ ആക്രമണം, നിരവധിപ്പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സ്‌കൂൾ പരിസരത്ത് വൻ തീപിടുത്തത്തിന് കാരണമായി. ശനിയാഴ്ച രാവിലെ പ്രാർത്ഥനകൾ നടക്കുന്നതിനിടയിലാണ് ഇസ്രയേൽ ആക്രമണം തുടങ്ങിയെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. നൂറിലേറെ പേർ കൊല്ലപ്പെട്ടതായാണ് ഹമാസ് വക്താക്കളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. അതെ സമയം , ആക്രമണത്തിൽ കെട്ടിടത്തിന് സാരമായി കേടുപറ്റിയതായും വലിയ രീതിയിൽ തീ പടർന്ന് പിടിച്ചതായുമാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . ഹമാസ് – ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഭവനരഹിതരാക്കപ്പെട്ട അഭയാർത്ഥികളാണ് ഇവിടെ കഴിഞ്ഞിരുന്നതെന്നാണ് പലസ്തീനിലെ സിവിൽ ഡിഫൻസ് വക്താവ് വാർത്താ ഏജൻസിയോട് വ്യക്തമാക്കിയിട്ടുള്ളത്. ഗാസയിലെ അൽ തബീൻ സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. അതേസമയം ആക്രമണം നടന്നത് ഹമാസ് തീവ്രവാദികൾ ഒളിച്ചിരുന്ന ഇടത്തേക്കാണ് എന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ അവകാശവാദം. ഇസ്രയേൽ ഇന്റലിജൻസ് നൽകിയ വിവരത്തേ തുടർന്നായിരുന്നു ആക്രമണമെന്നും ഐഡിഎഫ് വക്താവ് വിശദമാക്കുന്നത്. മേഖലയിൽ ഉണ്ടായ ഏറ്റവും…

Read More

ബീജിങ്: ശ്മശാനങ്ങളിൽ നിന്നും 4,000 മൃതദേഹങ്ങൾ മോഷ്ടിച്ച് 445 കോടി സമ്പാദിച്ച് ചൈനയിലെ ഒരു ക്രിമിനൽ. ബോൺ ഗ്രാഫ്റ്റിന് (ദന്തചികിത്സയ്ക്ക് ഉൾപ്പെടെ) അസ്ഥികളെടുക്കാനാണ് മൃതദേഹങ്ങൾ മോഷ്ടിച്ചതെന്നാണ് ആരോപണം. ഒരു പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ആഗസ്റ്റ് 8 ന് കേസിൻ്റെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വലിയ വിവാദമായി. വടക്കൻ പ്രവിശ്യയായ ഷാങ്‌സിയുടെ തലസ്ഥാനമായ തായ്‌യുവാനിലെ അധികാരികൾ, അസ്ഥികൾ അലോജെനിക് അസ്ഥി മാറ്റിവയ്ക്കൽ സൃഷ്ടിക്കാൻ ഉപയോഗിച്ചുവെന്ന അവകാശവാദം പരിശോധിക്കുന്നതായി നിയമ കമ്പനിയുടെ പ്രസിഡൻ്റ് യി ഷെങ്‌ഹുവ വെളിപ്പെടുത്തി . ബീജിംഗ് ധീരനായ അഭിഭാഷകൻ. 2015-നും 2023-നും ഇടയിൽ 53 മില്യൺ ഡോളർ വരെ ലാഭം നേടുന്നതിന് സച്ചുവാൻ ഹെങ്‌പു ടെക്‌നോളജി കമ്പനിയുടെയും ഷാങ്‌സി ഓസ്റ്റിയോറാഡ് ബയോ മെറ്റീരിയൽ കമ്പനിയുടെയും ഉടമസ്ഥരും ഓപ്പറേറ്റർമാരും ഏകദേശം 4,000 ശവശരീരങ്ങൾ അനാശാസ്യമായ രീതിയിൽ ഉപയോഗപ്പെടുത്തിയെന്നാണ് ആരോപണം.ബീജിങ് ബ്രേവ് ലോയേഴ്‌സ് പ്രസിഡന്‍റ് യി ഷെങ്‌ഹുവയാണ് വെളിപ്പെടുത്തൽ നടത്തിയത്. 1999-ൽ സ്ഥാപിതമായ ഷാങ്‌സി ഓസ്റ്റിയോറാഡ്, ബീജിംഗ് ആസ്ഥാനമായുള്ള സർക്കാർ ഉടമസ്ഥതയിലുള്ള ചൈന…

Read More

കേരളത്തിലെ ഉരുൾപൊട്ടൽ നാശം വിതച്ച വയനാട് മേഖലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വ്യോമനിരീക്ഷണം നടത്തി. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂർ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി വ്യോമസേനയുടെ ഹെലികോപ്റ്ററിൽ ആകാശ നിരീക്ഷണത്തിന് പോയി. ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടലിനുശേഷം ഇന്ത്യൻ സൈന്യം നിർമിച്ച ബെയ്‌ലി പാലം പരിശോധിക്കാൻ കൽപ്പറ്റയിൽ നിന്ന് റോഡ് മാർഗം ദുരന്തബാധിത ചൂരൽമല ഗ്രാമത്തിലെത്തും . പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ കാണാൻ മേപ്പാടിയിലെ വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും പ്രധാനമന്ത്രി സന്ദർശിക്കും. അവലോകന യോഗത്തിനായി കൽപ്പറ്റയിലേക്ക് മടങ്ങുന്നതിന് മുമ്പ് പ്രധാനമന്ത്രി മോദി ദുരിതാശ്വാസ ക്യാമ്പുകളിലൊന്ന് സന്ദർശിക്കും. വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് കേന്ദ്രസർക്കാരിൽ നിന്ന് 2000 കോടി രൂപയുടെ സഹായം തേടുമെന്ന് സംസ്ഥാന സർക്കാർ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച കേന്ദ്രസർക്കാറിന്റെ സംഘം ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു.സ്‌കൂളുകളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന…

Read More