Author: liv3M4layala

വയനാട്  : മുണ്ടക്കൈ-ചൂരല്‍മല ദുരന്തം അതിജീവിച്ചവരില്‍ തുലത്യാ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ അറിയിക്കണം. സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട നിലവിലെ പഠിതാക്കള്‍ക്കും മുന്‍ക്കാല പഠിതാക്കള്‍ക്കും നാല്, ഏഴ്, പത്ത്, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍  ലഭ്യമാക്കും.  തുലത്യാ രജിസ്‌ട്രേഷന്‍ നടത്തിയ മുഴുവന്‍ പഠിതാക്കളെയും നേരിട്ടോ ഫോണ്‍ മുഖേന ബന്ധപ്പെടും. സര്‍ട്ടിഫിക്കറ്റ് നഷ്ട്ടപ്പെട്ടവരുടെ വിവരങ്ങള്‍ ജില്ലാ ഓഫീസിലോ, നോഡല്‍ പ്രേരക്, മേപ്പാടി-മുപ്പെനാട്-കല്‍പ്പറ്റ നഗരസഭാ പരിധികളിലെ ചുമതലയുള്ള പ്രേരക്മാരെ അറിയിക്കണം. ഫോണ്‍- 9446630185, 9497644334, 9744631001, 9526028354 English Summary: Those who have lost the equivalence certificate should inform

Read More

കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ പ്രകോപനപരമായ സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടതിന്റെ പേരിൽ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് കൊൽക്കത്ത പോലീസ്.  ഇന്ദിര ഗാന്ധിയെപ്പോലെ മമത ബാനർജിയെ വെടിവച്ചുകൊല്ലൂയെന്നാണ് വിദ്യാർത്ഥി പോസ്റ്റിട്ടത്. നിങ്ങൾക്ക് അത് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഞാൻ നിരാശനാകില്ല എന്നും വിദ്യാർഥി പോസ്റ്റിൽ പറഞ്ഞു. തുടർന്ന് തൃണമൂൽ കോൺഗ്രസ് അനുഭാവികൾ വിഷയം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. ഓഗസ്റ്റ് 9 ന് കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ വ്യക്തിവിവരങ്ങൾ സോഷ്യൽ മീഡിയയിൽ ഇയാൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.സാമൂഹിക അക്രമ വാസന സൃഷ്ടിക്കുകയും സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുകയും ചെയ്തുവെന്ന കുറ്റം ചാർത്തിയാണ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. വിവാദ പ്രസ്താവന പ്രചരിപ്പിച്ചതിന് ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തിയതിന് മുൻ ബിജെപി എംപി ലോക്കറ്റ് ചാറ്റർജിക്കും രണ്ട് പ്രമുഖ ഡോക്ടർമാർക്കും പോലീസ് സമൻസ്…

Read More

വിവാഹിതരായ മുസ്ലീം സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കൊണ്ടുവന്ന നിയമമായ ‘മുത്തലാഖ്’ സമ്പ്രദായത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്ര സർക്കാർ. 2017ല്‍ സുപ്രീംകോടതി മുത്തലാഖ് റദ്ദാക്കിയിരുന്നു. എന്നാല്‍ മുത്തലാഖിലൂടെയുള്ള വിവാഹ മോചനങ്ങള്‍ കുറയ്ക്കാന്‍ അതുകൊണ്ട് സാധിച്ചിട്ടില്ലെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നിയമ നിര്‍മാണത്തിനെതിരെ കേരള ജം ഇയ്യത്തുല്‍ ഉലമ നല്‍കിയ ഹരജിയിലാണ് കേന്ദ്ര സര്‍ക്കാരിന്‍റെ സത്യവാങ്മൂലം. സുപ്രീം കോടതി തലാഖ്-ഇ-ബിദ്ദത്ത് സമ്പ്രദായം ഒഴിവാക്കുകയും അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡിൻ്റെ ഉറപ്പ് നൽകുകയും ചെയ്തിട്ടും, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തലാഖ്-ഇ-ബിദ്ദത്ത് വഴി വിവാഹമോചനം നടക്കുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. തലാഖ്-ഇ-ബിദ്ദത്ത് എസ്‌സി മാറ്റിവെച്ചത് ചില മുസ്‌ലിംകൾക്കിടയിൽ ഈ ആചാരം വഴിയുള്ള വിവാഹമോചനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് മതിയായ തടസ്സമായി പ്രവർത്തിച്ചില്ല.വിവാഹിതരായ മുസ്ലീം സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് മുത്തലാഖ് നിയമം കൊണ്ടുവന്നത്. തലാഖ്-ഇ-ബിദ്ദത്തിൻ്റെ ഇരകൾക്ക് അവരുടെ പരാതികൾ പരിഹരിക്കുന്നതിനായി പോലീസിനെ സമീപിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നും നിയമത്തിൽ ശിക്ഷാനടപടികളുടെ അഭാവത്തിൽ…

Read More

ഖാര്‍ത്തും: ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ കോളറ പടർന്നു പിടിക്കുന്നു . കഴിഞ്ഞ ഒരാഴ്ചക്കിടെ 22 പേര്‍ മരണമടഞ്ഞതായി ആരോഗ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ ആഴ്ച 354 പേര്‍ക്കാണ് രോഗം ബാധിച്ചത് . കുടിവെള്ളം മലിനമാക്കപ്പെട്ടതിനെ തുടര്‍ന്നും കാലാവസ്ഥയും ആണ് കോളറ വ്യാപനത്തിന് കാരണമെന്നും സുഡാന്‍ ആരോഗ്യമന്ത്രി അറിയിച്ചു. ജനങ്ങള്‍ ജാഗ്രത തുടരണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 2017ല്‍ സുഡാനില്‍ കോളറ വ്യാപനത്തിനെ തുടര്‍ന്ന് 700 ല്‍ അധികം പേരാണ് മരിച്ചത്. 22000 ത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചു. അതെ സമയം, സുഡാനിൽ ഇതുവരെ 11,327 കോളറ കേസുകളും 316 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിവേഗത്തിലുള്ള വളരെ പകർച്ചവ്യാധിയാണ് കോളറ, ഇത് വയറിളക്കത്തിന് കാരണമാകുന്നു, ഇത് ഗുരുതരമായ നിർജ്ജലീകരണത്തിനും മണിക്കൂറുകൾക്കുള്ളിൽ മരണത്തിനും ഇടയാക്കും. മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ഇത് പകരുന്നു, ചികിത്സയില്ലാതെ മണിക്കൂറുകൾക്കുള്ളിൽ മരണകാരണമായേക്കുമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു . അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ…

Read More

കൊച്ചി: ആകാശത്ത് ഇന്ന് ചാന്ദ്രവിസ്മയം. സൂപ്പര്‍ മൂണ്‍- ബ്ലൂ മൂണ്‍ പ്രതിഭാസമാണ് ഇന്ന് ആകാശത്തു കാണാനാവുക . ഇന്ന് രാത്രി മുതല്‍ മൂന്നു ദിവസത്തേക്ക് തെളിഞ്ഞ അന്തരീക്ഷത്തിലാണ് ഈ പ്രതിഭാസം ദൃശ്യമാകും . ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രന്‍ കൂടുതല്‍ അടുത്തു നില്‍ക്കുന്ന സമയത്തെ പൂര്‍ണചന്ദ്രനെയാണ് സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്നത്. നാലു പൂര്‍ണചന്ദ്രന്‍മാരുള്ള ഒരു കാലയളവിലെ മൂന്നാമത്തെ പൂര്‍ണചന്ദ്രനാണ് ബ്ലൂ മൂണ്‍. സീസണിലെ മൂന്നാമത്തെ പൂര്‍ണചന്ദ്രനാണിത്. രണ്ടു കാര്യങ്ങളും ഒരുമിച്ച് വരുന്നതിനാലാണ് സൂപ്പര്‍ മൂണ്‍- ബ്ലൂ മൂണ്‍ പ്രതിഭാസമെന്ന് അറിയപ്പെടുന്നത് . വര്‍ഷത്തില്‍ മൂന്നോ നാലോ തവണ സൂപ്പര്‍ മൂണ്‍ പ്രതിഭാസം ഉണ്ടാകാറുണ്ടെന്നാണ് നാസയുടെ വെളിപ്പെടുത്തല്‍. സൂപ്പര്‍ മൂണും സീസണല്‍ ബ്ലൂ മൂണും സാധാരണമാണെങ്കിലും രണ്ടു പ്രതിഭാസവും ചേര്‍ന്നു വരുന്നത് അപൂര്‍വമായാണ്. 10 മുതല്‍ 20 വര്‍ഷത്തിനിടയിലാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. 2037 ജനുവരിയിലായാരിക്കും അടുത്ത സൂപ്പര്‍ മൂണ്‍ ബ്ലൂ മൂണ്‍. അതെ സമയം, 2027 ലാണ് അടുത്ത സീസണല്‍ ബ്ലൂ…

Read More

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകള്‍ ബാങ്കുകള്‍ എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്‍റെ ബാധ്യത ബാങ്കുകള്‍ തന്നെ വഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാങ്കേഴ്‌സ് സമിതിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ ബാധ്യത ഏറ്റെടുക്കേണ്ട അവസ്ഥയില്ല. ഇത് ബാങ്കുകള്‍ക്ക് താങ്ങാവുന്ന തുകയേയുള്ളൂ. പലിശ ഇളവ്, തിരിച്ചടവിനുള്ള കാലാവധി നീട്ടൽ, ഇതൊന്നും പരിഹാര മാർഗമല്ല. ദുരന്തം നടന്ന പ്രദേശത്തെ മുഴുവൻ കടങ്ങളും പൂർണമായും എഴുതിത്തളളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . കടബാധ്യത സർക്കാർ ബാധ്യത ഏറ്റെടുക്കേണ്ട അവസ്ഥ ഇല്ല. ബാങ്കുകൾക്ക് തന്നെ അത് വഹിക്കണം. ബാങ്കുകൾക്ക് താങ്ങാവുന്ന തുക മാത്രമേ വായ്പ ഇനത്തിലുളളുവെന്നും മാതൃകാ പരമായ നടപടികൾ സ്വീകരിക്കണമെന്നും എസ്എൽബിസി (ബാങ്കേഴ്സ് സമിതി)യോഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളാ ബാങ്കിന്‍റെ മാതൃക എല്ലാവരും സ്വീകരിക്കണം. പലിശയിളവ്, തിരിച്ചടവ് കാലാവധി നീട്ടല്‍ തുടങ്ങിയവ പരിഹാരമാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സര്‍ക്കാര്‍ ദുരന്തബാധിതര്‍ക്ക് നല്‍കിയ അടിയന്തരസഹായത്തില്‍നിന്ന് ഇഎംഐ തുക പിടിച്ച കേരള ഗ്രാമീൺ ബാങ്കിന്‍റെ നടപടിയെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. സഹായധനത്തില്‍നിന്ന്…

Read More

റിയാദ്: നിയമലംഘനം നടത്തിയ പ്രവാസികൾ സൗദിയിൽ അറസ്റ്റിൽ. വിസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച 19,989 പ്രവാസികളെയാണ് സൗദി പോലീസ് പിടികൂടിയത് .ആഗസ്റ്റ് എട്ട് മുതൽ 14 വരെ രാജ്യത്തുടനീളം ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിലാണ് നിയമലംഘകർ പിടിയിലായത്. ‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന പേരിൽ കഴിഞ്ഞ എട്ട് വർഷമായി മന്ത്രാലയം വിവിധ സുരക്ഷാ സേനകളുടെയും മാനവവിഭവശേഷി മന്ത്രാലയത്തിെൻറയും സഹകരണത്തോടെ തുടരുന്ന അന്വേഷണത്തിന്റെ ഭാഗമാണിത് . അനധികൃത താമസവുമായി ബന്ധപ്പെട്ട് 12,608 പേരും അതിർത്തി സുരക്ഷാനിയമ ലംഘനത്തിന് 4,519 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക് 2,862 പേരുമാണ് പിടിയിലായാത്. രാജ്യാതിർത്തി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 913 പേരും പിടിയിലായി. ഇതിൽ 32 ശതമാനം യമനികളും 65 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണെന്നും അധികൃതർ വ്യക്തമാക്കി. അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ചതിന് 34 പേരും അറസ്റ്റിലായി. നിയമലംഘകർക്ക് യാത്രാ, താമസസൗകര്യങ്ങൾ ഒരുക്കുകയും ജോലിനൽകുകയും അവരുടെ നിയമലംഘനം മറച്ചുവെക്കുകയും ചെയ്തതിന് ഒമ്പത് പേർ വേറെയും പിടിയിലായി.…

Read More

*കാബ്കോ എക്‌സ്‌പോ സെന്റർ, അഗ്രിപാർക്ക് നിർമ്മാണോദ്ഘാടനം മന്ത്രി നിർവഹിച്ചു  തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകരുടെ വരുമാനം വർധിപ്പിക്കലാണ് സർക്കാർ ലക്ഷ്യമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. തിരുവനന്തപുരം ആനയറ വേൾഡ് മാർക്കറ്റ് കോമ്പൗണ്ടിൽ കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) യുടെ നേതൃത്വത്തിൽ നിർമിക്കുന്ന കാബ്‌കോ എക്‌സ്‌പോ സെന്ററിന്റെയും അഗ്രിപാർക്കിന്റെയും ശിലാസ്ഥാപനവും നിർമാണോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ന് ചിങ്ങം ഒന്നിന് ഒരു പുതിയ നൂറ്റാണ്ടും പുതിയ വർഷവും തുടങ്ങുകയാണ്. കേരളത്തിന്റെ കാർഷിക രംഗത്തും ഒരു പുതിയ വിപ്ലവവും ആരംഭിക്കുകയാണ്. കാർഷികരംഗത്തെ ദ്വിതീയ മേഖലയിൽ ശ്രദ്ധയൂന്നി സംസ്ഥാനത്തെ കർഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കാബ്കോ എക്സ്പോ സെന്റർ സജ്ജമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ കർഷകരുടെ ഉത്പന്നങ്ങൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കാബ്കോ എക്സിബിഷൻ സെന്റർ സ്ഥാപിക്കുന്നത്. കേരളത്തിലെ കാർഷികമേഖല ഇന്ന് അതിജീവനപാതയിലാണ്. കാർഷികരംഗത്തെ ദ്വിതീയമേഖലയിലെ മൂല്യവർധിത ഉത്പന്ന വിപണന രംഗത്തേക്ക് കടന്നാലേ കർഷകരുടെ അവസ്ഥ മെച്ചപ്പെടൂ. കർഷകരുടെ ഉത്പന്നങ്ങൾക്ക് കൃത്യമായ…

Read More

കൊച്ചി : സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രി, പാരാമെഡിക്കൽ സ്ഥാപനങ്ങൾക്കും 2024 മാർച്ച് 31 വരെയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള സമയ പരിധി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഇതോടെ സെപ്റ്റംബർ 30 വരെ പിഴ കൂടാതെ സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ പുതുക്കാൻ കഴിയും. കൊച്ചി പാലാരിവട്ടത്തെ സെന്റ് ആന്റണീസ് ഹോമിയോപ്പതിക് ക്ലിനിക്  ഉടമ സ്മിത ജിജോ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ്, തദ്ദേശ അദാലത്തിൽ ഈ തീരുമാനമെടുത്തത്. സംസ്ഥാനത്തെ എല്ലാ വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെയും ലൈസൻസ് പിഴ കൂടാതെ പുതുക്കുന്നതിനുള്ള കാലാവധി മുൻപ് തന്നെ സെപ്റ്റംബർ 30 വരെ സർക്കാർ ദീർഘിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച ജൂൺ 29ലെ ഉത്തരവ്, സ്വകാര്യ ആശുപത്രി- പാരാമെഡിക്കൽ സ്ഥാപന രജിസ്ട്രേഷനും കൂടി ബാധകമാക്കാനാണ് മന്ത്രി ഉത്തരവിട്ടത്. ഇതിന് ആവശ്യമായ സജ്ജീകരണം കെ സ്മാർട്ടിൽ ഒരുക്കും. വസ്തുനികുതി സംബന്ധിച്ച ഡേറ്റ പ്യൂരിഫിക്കേഷൻ…

Read More

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെ (എഐ) കുറിച്ചുള്ള ആശങ്ക വീണ്ടും. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന എഐ നിർമിത ചിത്രങ്ങൾക്ക് ഡാർക്ക് വെബ്ബിൽ ആവശ്യക്കാർ വർധിക്കുകയാണെന്ന് പഠനത്തിൽ പറയുന്നു. അത്തരം ചിത്രങ്ങൾ എങ്ങനെ നിർമിക്കാമെന്ന് തിരയുന്നവരുടേയും എണ്ണം വർധിക്കുന്നുണ്ടെന്നും പഠനം പറയുന്നതായി പ്രമുഖ അന്തർദേശീയ റിപ്പോർട്ട് ചെയ്തു. ആംഗ്ലിയ റുസ്‌കിൻ സർവകലാശാലയിൽ നിന്നുള്ള ഒരു പഠനമാണ് റിപ്പോർട്ടിനാധാരം. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ എങ്ങനെ സൃഷ്ടിക്കാമെന്ന് മനസിലാക്കാൻ ഓൺലൈൻ കുറ്റവാളികൾക്കിടയിൽ വ്യക്തമായ ആഗ്രഹം ഒരു പുതിയ പഠനം കണ്ടെത്തി. ഡാർക്ക് വെബിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിൻ്റെ AI- സൃഷ്ടിച്ച ചിത്രങ്ങൾക്ക് വർദ്ധിച്ചുവരുന്ന ആവശ്യത്തിന്റെ തെളിവുകൾ കാണിക്കുന്നതായി ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച ഗവേഷണം പറയുന്നു. ഗവേഷകരായ ഡോ. ഡിയാന്ന ഡാവിയും പ്രൊഫസർ. സാം ലുണ്ട്രിഗനും കഴിഞ്ഞ 12 മാസമായി ഡാർക്ക് വെബ് ഫോറങ്ങളിൽ നടന്ന ചാറ്റുകൾ വിശകലനം ചെയ്തു.ഈ ഫോറങ്ങളിലെ അംഗങ്ങൾ ഓൺലൈനിൽ ഗൈഡുകളും വീഡിയോകളും ആക്‌സസ് ചെയ്യുന്നതിലൂടെയും ഉപദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും…

Read More